Tuesday, May 14, 2013

Middle Age (by- KamalaDas )

കൌമാരം -
അന്ന് നിന്‍റെ മക്കള്‍
നിന്റെ ചങ്ങാത്തം ഉപേക്ഷിക്കും ,
അവരുടെ ചിരിക്കാത്ത മുഖങ്ങള്‍
നിന്നെ വിമര്‍ശിച്ചു തുടങ്ങും
അവരുടെ നാക്കിനു മൂര്‍ച്ച ഏറും

അന്ന്,
ശലഭ കോശങ്ങള്‍ തകര്‍ത്ത് ,
സുഷുപ്താവസ്ഥ വെടിഞ്ഞ്,
നിന്റെ കര വലയങ്ങള്‍ ഭേദിച്ച് ,
ശലഭങ്ങളായി , അവര്‍
വളരാന്‍ തുടങ്ങും

ചായകോപ്പയിലെക്ക് ചായപകരാന്‍ ,
ചുളിഞ്ഞ കുപ്പായം തേച്ചുമിനുക്കാന്‍ ,
അതിനപ്പുറം നീ
അവരുടെ ആവശ്യം അല്ലാതാവും
പക്ഷെ ഇവയ്കൊക്കെയും
അവര്‍ നിന്റെ ആവശ്യം ആകും

വെറുതെ എങ്കിലും ,
തനിച്ചയിപോകുന്ന വേളകളില്‍ , നീ
അവരുടെ പുസ്തകങ്ങള്‍ തൊടുകയും
പിന്നെ
തനിച്ചിരുന്ന്‍ ,സ്വകാര്യമായി കരയുകയും ചെയ്യും

കൌമാരം -
സുവര്‍ണാക്ഷരങ്ങളില്‍ നീ നിന്റെ മകനയച്ച കത്തുകള്‍ -
ഓര്‍മകളുടെ ക്ഷണ പത്രങ്ങള്‍ ...

രാത്രി-
വേദനയില്‍ അലഞ്ഞ് ,
കരഞ്ഞ്...ഹാ
സമയമായ് -
ഏതു സ്വപ്നത്തില്‍ വിരഹിച്ചുവോ ഇത്രനാള്‍ -
ഉണരുക,
നീ -
അമ്മ-
നിന്റെ യൌവ്വനം നിന്നെ വിട്ടകന്നുപോയ് .

ഏറ്റവും ദുഖ സാന്ദ്രമായ ഒരു കവിത (The Saddest Poem) - Pablo Neruda

അതിരെഴാ ദുഖം കുറിക്കുവാന്‍ കഴിയു-
മെനിക്കിവിടെ , ഈ  രാത്രിയില്‍
തുളവീണ രാവിനിടയിലൂടകലെ -നീല-
വിറപൂണ്ട-താരകള്‍ -ഇങ്ങനെ
രാത്രി വാനില്‍  ,ഇരുട്ടിലലഞ്ഞ
കാറ്റിന്റെ വിരഹ ഗാനം.
അതിരെഴ ദുഖം കുറിക്കുവാന്‍ പറ്റും
എനിക്ക് ഇവിടെ , ഈ രാത്രിയില്‍

പ്രണയിച്ചിരുന്നു ഞാന്‍ അവളെ ,ഒരുവേള എപ്പോഴോ -
പ്രണയിചിരുന്നവള്‍ ഈ എന്നെയും
ഇന്നുപോള്‍ എത്ര രാത്രി പോയ്‌ ; പുല്‍കി -
അന്ന് ഞാന്‍ അവളെ എന്‍റെ ഈ കയ്കളില്‍  !!

അമ്പരതിന്റെ കാണാത്ത സീമാകളിലെത്ര വട്ടമാ -
അധരം നുണഞ്ഞു ഞാന്‍ ..
പ്രണയിച്ചിരുന്നവള്‍ എന്നെ , എപ്പോഴോ
പ്രണയിച്ചിരുന്നു ഞാനുമത്രമേല്‍.
സാധ്യമെനിക്കെങ്ങനെ സ്ഥായിയാമാ -
കട കണ്‍കൊണോളി നുകരാതെ പോകുവാന്‍

അതിരെഴാ ദുഖം കുറിക്കുവാന്‍ കഴിയുമെനി
എനികീ രാത്രിയില്‍
സാധ്യം ഈ  രാത്രി എനിക്കരികില്‍ അവള്‍ ഇല്ലെന്നതറിയുവാന്‍,
അവള്‍ പോയതാരിയുവാന്‍,ആ
നഷ്ടബോധത്തില്‍ ഉരുകുവാന്‍,
അവളില്ലാത്ത രാത്രികള്‍ ഇനിയും
എത്രയോ നീളുന്ന ഗദ്ഗദം കേള്കുവാന്‍

ആത്മാവില്‍ എവിടെയോ മുളപൊട്ടും പുല്‍നാമ്പില്‍
കവിത ഹിമാമായ് പോഴിയവേ
വ്യേര്‍ത്ഥം , എന്‍ പ്രണയത്തിനായില്ല അവളെ അകലാതെകാക്കുവാന്‍
വിണ്ട വിണ്ടലം ;നക്ഷത്രദീപ്തം
ഇന്നെനികരികില്‍ ഇല്ലവള്‍- - ഓമലാള്‍

ആരുപാടുന്നതാ വിരഹമകലെ - അകലെയായ്
അവളില്ലാത്ത ഞാന്‍ -എന്നെ -എന്നാത്മാവിനെ
എവിടെ കളഞ്ഞുപോയ് ...
അവളെ അരികില്‍ പുണരുവാന്‍ എന്നോണമെന്‍
കണ്കള്‍ അവളെ തിരഞ്ഞു പോയ്‌
ഇല്ല - അവളില്ലെന്റെ ചാരെ

അതേ രാത്രി ,ആ മരക്കൂട്ടമതൊക്കെയും
മാറിയില്ലെന്നാകിലും, നമ്മള്‍ -
നമ്മള്‍ മാറി , അന്നത്തെയാ നമ്മളല്ലിന്നുനാം
എത്രമേല്‍ മാറി നാം ..!!

ഇല്ല,സ്നേഹിപ്പതില്ലവലെയിന്നു ഞാന്‍,സത്യം-അതെങ്കിലും
എത്ര- എത്രമേല്‍ സ്നേഹിച്ചിരുന്നു ഞാന്‍..........
അകലെ ,അവളുടെ കര്‍ണപട്ത്തെ തഴുകുവാന്‍
കാറ്റിനെ തേടി എന്‍ ശബ്ദം അലഞ്ഞു
ഇനി,മറ്റൊരാള്‍ ,അയാള്‍ക്ക്‌ മാത്രമായവള്‍ ,
നീട്ടികൊടുക്കും, മുമ്പ് ഞാന്‍ തെരുതെരാ ചുംബിച്ച ചുണ്ടുകള്‍

ആ നനുത്ത ശബ്ദം...
വെണ്ണ തോല്‍ക്കും ഉടല്‍..........
നിസീമമാം കണ്ണുകള്‍ ..
ഓ..ഇല്ല ,സ്നേഹിപ്പതില്ല ഞാന്‍ അവളെ,സത്യമാതാകിലും,
ഒരുവേള അറിയാതെ സ്നേഹിച്ചുപോയിടാം

'പ്രണയം'-അതത്രമേല്‍ ക്ഷണികമെങ്കിലും,
ഹാ...എത്ര ദീര്‍ഘമീ വിസ്മ്രിതി .!!

ഇതുപോലെ എത്ര രാത്രിപോയ് ;പുല്‍കി-
അന്ന് ഞാന്‍ അവളെ എന്‍റെ ഈ കയ്കളില്‍
അവളില്ലാത്ത - ഞാന്‍ -എന്‍റെ ആത്മാവിനെ
എങ്ങോ മറന്നുപോയ്‌

അവള്‍ തന്ന ദുഖത്തില്‍ ഒടുവിലത്തെ
കാണികയിതാകിലും
ഞാന്‍ അവള്‍കായ് കോറിയിടും
ഒടുവിലത്തെ കവിത ഇതാകിലും ..